Sunday, July 26, 2009

'ന്യൂന' ബുദ്ധിക്ക്‌ 'നാനോ' ടെക്നോളജി


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2002 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മലയാളത്തില്‍ 'ന്യൂന'മെന്ന പദത്തിന്‌ വളരെക്കുറഞ്ഞത്‌, തുഛമായത്‌ എന്നൊക്കെ അര്‍ത്ഥമുണ്ട്‌. എതാണ്ട്‌ ഈ പദത്തോട്‌ സാമ്യമുള്ള ഇംഗ്ലീഷ്‌ പദമാണ്‌ 'നാനോ'. അര്‍ത്ഥത്തിലും ഇവ തമ്മില്‍ സാമ്യമുണ്ട്‌. നാനോ എന്നാല്‍ അങ്ങേയറ്റം ചെറുത്‌. അതായത്‌ ആയിരം ദശലക്ഷത്തിലൊരംശം എന്നാണര്‍ത്ഥം. സെക്കന്‍റിെ‍ന്‍റ ആയിരം ദശലക്ഷത്തിലൊരംശത്തിന്‌ 'നാനോസെക്കനൃ' എന്ന്‌ പറയുന്നു. കമ്പ്യൂട്ടറിെ‍ന്‍റ വേഗത കണക്കാന്‍ മാത്രമല്ല, ഇലക്ട്രോണിക്‌ വ്യവസായ രംഗത്താകെ 'നാനോടെക്നോളജി'യുടെ ഉപയോഗം വ്യാപകമാണ്‌. ചെറിയൊരു നോട്ടുബുക്ക്‌ കമ്പ്യൂട്ടറിലുപയോഗിക്കുന്ന പ്രോസസര്‍ മാത്രം എടുത്ത്‌ നോക്കിയാല്‍ മതി. നമ്മുടെ കൊച്ചു ബുദ്ധിയിലുള്‍ക്കൊള്ളാന്‍ സാധ്യമാവാത്ത വിധത്തിലാണ്‌ അതിെ‍ന്‍റ ഘടനയും അതിലുപയോഗിച്ചിരിക്കുന്ന ട്രാന്‍സിസ്റ്ററുകറുകളുടെ എണ്ണവും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ഇപ്പോഴത്തെ വികസനവും പുരാഗതിയും ഇതേപോലെത്തന്നെ തുടരുകയാണെങ്കില്‍ ആറ്‌ വര്‍ഷങ്ങള്‍ക്കകം ടെക്നോളജി അതിെ‍ന്‍റ പാരമ്യത്തിലെത്തി ഗതിമുട്ടുമെന്ന്‌ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ നമ്മെ ഭയപ്പെടുത്തുന്നു. അതായത്‌, നമ്മളുപയോഗിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറിെ‍ന്‍റ പ്രോസസര്‍ 'ഇന്‍റലി'െ‍ന്‍റ 8088 സീരിയലില്‍ നിന്ന്‌ തുടങ്ങി, ഒട്ടേറെ തലമുറകള്‍ താണ്ടിക്കടന്നാണല്ലോ ഇന്നത്തെ പെന്‍റിയം 4, എ.എം.ഡി. ആഥ്ലോണ്‍ എന്നിങ്ങനെയുള്ള പുതിയ തലമുറയിലെത്തിയത്‌. ഇനി ഏതാണ്ട്‌ രണ്ടോ മൂന്നോ തലമുറ പിന്നിടുന്നതോടെ നിലവിലെ ടെക്നോളജി സംവിധാനങ്ങളുടെ വളര്‍ച്ച നിലക്കുമെന്നര്‍ത്ഥം. കൃത്യമായിപ്പറഞ്ഞാല്‍ പ്രോസസറിെ‍ന്‍റ ക്ലോക്ക്‌ സ്പീഡ്‌ 4 ജിഗാ ഹെര്‍ട്ട്സിലെത്തുന്നതോടെ, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക്‌ ശേഷിയുണ്ടാവില്ലെന്നാണ്‌ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്‌. കൂടുതല്‍ വേഗതയും കൂടുതല്‍ ഇയരങ്ങളും കീ.ഴടക്കാനുള്ള മനുഷ്യെ‍ന്‍റ വ്യാമോഹം ഇതോടെ അവസാനിക്കുമോ എന്ന്‌ നാം സംശയിച്ചേക്കാം. കമ്പ്യൂട്ടറിന്‌ ഇതിനപ്പുറം വേഗത ആവശ്യമാണെന്ന്‌ നമ്മള്‍ മനുഷ്യസമൂഹം തീരുമാനിക്കുകയാണെങ്കില്‍ നമുക്ക്‌ സിലിക്കണെ കൈവെടിഞ്ഞ്‌ വേറെ ടെക്നോളജി നോക്കേണ്ടി വരുമത്രെ.

ആദ്യദശയില്‍ 30 ടണ്‍ ഭാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഇന്ന്‌ കൈപത്തിയിലും പോക്കറ്റിലുമൊക്കെ ഒതുക്കാവുന്ന വിധം ചെറുതായി. വലുപ്പം ചെറുതാവുന്നതോടൊപ്പം ശക്തി വര്‍ദ്ധിക്കുന്നുവെന്നതാണ്‌ കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ സവിശേഷത. ട്രാന്‍സിസ്റ്ററുകളുടെ വണ്ണം കുറഞ്ഞു, അതോടെ എണ്ണം ദശലക്ഷക്കണക്കിന്‌ വര്‍ദ്ധിച്ചു. എണ്‍പതുകളില്‍, കിലോഗ്രാം കണക്കിന്‌ തൂക്കമുണ്ടായിരുന്ന കേബിളുകള്‍ ഇപ്പോള്‍ ഏതാനും മില്ലിഗ്രാമുകളിലൊതുങ്ങുന്നു. ഇലക്ട്രോണുകള്‍ താണ്ടിക്കടക്കുന്ന ദൂരം അത്യന്തം വിപുലമായി. അവ വഹിക്കുന്ന കേബിളുകളുടെ വണ്ണം ഗണ്യമായി കുറഞ്ഞു. ഇനിയും വേഗത വര്‍ദ്ധിപ്പിച്ചാല്‍ അവ പാളിപ്പോകുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്നും ഈ രംഗത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ അതീവ വേഗതയില്‍ ഡാറ്റാകള്‍ കൈമാറ്റം ചെയ്യണമെങ്കിലും മനുഷ്യര്‍ക്ക്‌ പുതിയ ടെക്നോളജി കണ്ടെത്തേണ്ടി വരുമത്രെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍ നേരിയ പ്രതീക്ഷകള്‍ ഉരുത്തിരിയുന്നുണ്ട്‌. സിലിക്കണ്‍ ചിപ്പുകളുടെ സ്ഥാനത്ത്‌ പ്രോട്ടീന്‍ തന്‍മാത്രകള്‍ കമ്പ്യൂട്ടറിെ‍ന്‍റ മൂലശിലയായി മാറ്റാനുള്ള ഗവേഷണങ്ങള്‍ വിജയം കണ്ടെത്തുന്നുവെന്നാണ്‌ ഇതിലൊന്ന്‌. ഡാറ്റകളുടെ കൈമാറ്റത്തിന്‌ പ്രകാശത്തെ കൂട്ടുപിടിക്കാനാവുമോ എന്ന ഗവേഷണവും ത്വരിതപ്പെടുന്നു. വേഗതയുടെ കാര്യത്തില്‍ പ്രകാശത്തെ കടത്തിവെട്ടാന്‍ പ്രകൃതിയില്‍ മറ്റൊരു പ്രതിഭാസത്തിനും സാധ്യമല്ലെന്നാണല്ലോ ഇപ്പോഴത്തെ കണ്ടെത്തല്‍. വന്‍ഡാറ്റാ ശേഖരങ്ങള്‍ തന്നെ പ്രകാശവേഗതയില്‍ കൈമാറാന്‍ സാധ്യമാവുന്ന കാലം അതിവിദൂരത്തല്ല.

ആശയവിനിമയത്തിനും ഡാറ്റകളുടെ കൈമാറ്റത്തിനും അത്യന്തം വേഗത കൂടിയതും അതീവ സൂക്ഷ്മവുമായ ഓപ്റ്റില്‍ ഫൈബര്‍ കേബിള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നു. തലനാരിഴയെക്കാള്‍ അനേകം മടങ്ങ്‌ നേര്‍ത്ത ഈ കേബിളും പുതിയ ടെക്നോളജിയുടെ ആവിര്‍ഭാവത്തോടെ ഭാരമേറിയതും അപ്രാപ്തവുമായും അനുഭവപ്പെടുമത്രെ. അതിനാല്‍ പ്രകാശ രൂപത്തിലെ ഡാറ്റകള്‍ വഹിക്കാന്‍ ഇനി മനുഷ്യന്‌ ആശ്രയിക്കാവുന്നത്‌ ക്രിസ്റ്റളിെ‍ന്‍റ വകഭേദങ്ങളാണ്‌. പ്രകാശരൂപത്തിലെ ഡാറ്റകള്‍ ഉല്‍പാദിപ്പിക്കാനും അവ കൈമാറാനും ഇതിന്‌ സാധ്യമാവുമോ എന്ന പരീക്ഷണവും അണിയറയില്‍ നടക്കുന്നു.

ഇതിനൊക്കെപ്പുറമെ നിലവിലെ ട്രാന്‍സിസ്റ്ററുകള്‍ക്കും കേബിളുകള്‍ക്കും പകരമായി പുതിയ 'നാനോടെക്നോളജി'യും പരീക്ഷിക്കപ്പെടുന്നുണ്ട്‌. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലും ഡാറ്റകളുടെ കൈമാറ്റത്തിലും സിലിക്കണ്‍ ചിപ്പുകള്‍ക്കും ഓപ്റ്റിക്കല്‍ ഫൈബറിനും പകരം കാര്‍ബണ്‍ ചിപ്പുകളും കേബിളുകളും ഉപയോഗപ്പെടുത്താനാവുമോ എന്നാണ്‌ ആലോചന. പ്രസിദ്ധ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐ.ബി.എം. കമ്പനിയുടെ ലാബില്‍ നടത്തുന്ന ഈ പരീക്ഷണത്തിന്‌ ഉപയോഗപ്പെടുത്തുന്ന ചിപ്പിെ‍ന്‍ ഘനം തലനാരിഴയുടെ അമ്പതിനായിരത്തിലൊരംശമാണ്‌.

ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഇത്തരം പരീക്ഷണങ്ങള്‍ക്കൊപ്പം സോഫ്റ്റുവെയര്‍ രംഗത്തും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌. നിലവിലെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ക്ക്‌ പകരം 'ഇന്‍ര്‍ആക്ടിവ്‌ സോഫ്റ്റ്‌വെയറുകളു'ടെ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യനോട്‌ എല്ലാ നിലക്കും ബുദ്ധിപരമായി പ്രതികരിക്കാന്‍ കമ്പ്യൂട്ടറിനെ പ്രാപ്തമാക്കലാണ്‌ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യം. നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ മനുഷ്യര്‍ ചെയ്യുന്ന 'പ്രവര്‍ത്തികള്‍' എറ്റെടുത്ത്‌ നടത്താനേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‌ വേണ്ടി ചിന്തിക്കാനും വികാരങ്ങര്‍ പ്രകടിപ്പിക്കാനും സാധ്യമാവുന്ന നാനോകമ്പ്യൂട്ടര്‍ തലമുറയാണ്‌ ഇനി വരാനിരിക്കുന്നത്‌. അതോടെ മനുഷ്യന്‍ അല്‍പബുദ്ധിമാനായിത്തിരുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.

നാനോ കമ്പ്യൂട്ടറുകളും അവയെ ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളും ലോകത്ത്‌ സൃഷ്ടിച്ചേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ക്കൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനുഷ്യന്‌ തരണം ചെയ്യാനാവുമോ എന്നതും ചിന്താവിഷയമാണ്‌. മനുഷ്യെ‍ന്‍റ സ്വകാരതയും സ്വാതന്ത്രവും ഇത്തരം കമ്പ്യൂട്ടറുകളുടെ ആഗമനത്തോടെ നഷ്ടമാവുകയാണ്‌. പുരോഗതിക്ക്‌ പകരം ലോകത്തെ അരാജകത്വത്തിലേക്ക്‌ നയിക്കാന്‍ ഇത്‌ വഴിയൊരുക്കുകയില്ലേ എന്ന ആശങ്കയും മറുവശത്ത്‌ ഉയരുന്നു.

എക്സ്റ്റന്‍ഷന്‍ഃ

ഇരുനില വീടിെ‍ന്‍റ ഓഫീസ്‌ റൂമില്‍ പിതാവ്‌ കമ്പ്യൂട്ടറിെ‍ന്‍റ മുമ്പിലിരിക്കുന്നു. തൊട്ടടുത്ത്‌ മാതാവും നില്‍പുണ്ട്‌. അയാള്‍ ധൃതിയില്‍ ഒരു ഇ-മെയില്‍ സന്ദേശം ടൈപ്‌ ചെയ്യുകയാണ്‌. മുകള്‍ നിലയിലെ തെ‍ന്‍റ പുത്രനുള്ളതാണ്‌ ഇ-മെയില്‍. 'പ്രിയപ്പെട്ട മകന്‍ രമേഷ്‌, നിെ‍ന്‍റ കമ്പ്യൂട്ടള്‍ ഓഫ്‌ ചെയ്ത്‌ എത്രയും പെട്ടെന്ന്‌ താഴെ നിലയിലെ ഡൈനിംഗ്‌ ഹാളിലെത്തുക. ഭക്ഷണം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌. എന്ന്‌ സ്വന്തം പിതാവ്‌.

2 comments:

  1. avasanam ezhuthiya short story valare ishttappettu.

    ReplyDelete
  2. avasanam ezhuthiya short story valareyadhikam ishttappettu.lekhanam projectinu upakarappettu.

    ReplyDelete